Loading ...

Home Gulf

ആദ്യ ആഴ്ചയില്‍ ബഹ്റൈനില്‍നിന്നുള്ള രണ്ട് വിമാനങ്ങളും കേരളത്തിലേക്ക്

മനാമ: പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതി മെയ് ഏഴിന് ആരംഭിക്കുേമ്ബാള്‍ ആദ്യ ആഴ്ച ബഹ്റൈനില്‍നിന്നുള്ള രണ്ട് വിമാനങ്ങളും കേരളത്തിലേക്ക്. ഏകദേശം 400ഒാളം പേരാണ് ഇൗ വിമാനങ്ങളില്‍ കേരളത്തിലെത്തുക.മെയ് എട്ടിനും 11നുമാണ് ബഹ്റൈനില്‍നിന്നുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച കൊച്ചിയിലേക്കാണ് ആദ്യ വിമാനം. മെയ് 11ന് കോഴിക്കോേട്ടക്കും. രണ്ടു വിമാനങ്ങളിലും ഏകദേശം 200 പേരെ വീതമാണ് കൊണ്ടുപോവുക.തിങ്കളാഴ്ച വരെ 6000ഒാളം പേരാണ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിെന്‍റ കീഴിലെ നോര്‍ക്കയില്‍ തിങ്കളാഴ്ച വരെ ബഹ്റൈനില്‍നിന്നുള്ള 10000ഒാളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. à´¨à´¾à´Ÿàµà´Ÿà´¿à´²àµ‡à´•àµà´•àµâ€‹ തിരിച്ചുപോകാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണത്തെക്കുറിച്ച്‌ ധാരണയുണ്ടാക്കാനും അതിനനുസരിച്ച്‌ ക്വാറന്‍റീന്‍ സൗകര്യം ഉള്‍പ്പെടെ കാര്യങ്ങള്‍ ഒരുക്കുന്നതിനും മാത്രമാണ് നോര്‍ക്ക രജിസ്ട്രേഷന്‍. അതിനാല്‍, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഇന്ത്യന്‍ എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രവാസി കമീഷന്‍ à´…à´‚à´—à´‚ സുബൈര്‍ കണ്ണൂര്‍ വ്യക്തമാക്കി.നോര്‍ക്കയില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന ധാരണയില്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാതെ നില്‍ക്കുന്നവരുമുണ്ടെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച സംശയങ്ങളുമായി നിരവധി പേര്‍ സുബൈര്‍ കണ്ണൂരിനെയും മറ്റ് ലോക കേരള സഭ അംഗങ്ങളെയും ബന്ധപ്പെടുന്നുണ്ട്. ക്വാറന്‍റീന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്ക്കോ മറ്റോ ബാധകമല്ലെന്ന് നോര്‍ക്കയും വ്യക്തമാക്കിയിട്ടുണ്ട്.നാട്ടില്‍ തിരിച്ചെത്തുന്നവരുടെ ക്വാറന്‍റീന്‍ എങ്ങനെയായിരിക്കുമെന്ന് കേരള സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.
ഇന്ത്യന്‍ എംബസി തയ്യാറാക്കുന്ന മുന്‍ഗണനാ ലിസ്റ്റ് എയര്‍ ഇന്ത്യക്ക് കൈമാറുകയാണ് ചെയ്യുക. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ എംബസിയില്‍നിന്ന് ഫോണ്‍/ഇമെയില്‍ മുഖേന അറിയിക്കുമെന്നാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ അറിയിച്ചിരിക്കുന്നത്

Related News