Loading ...

Home Gulf

എണ്ണവിലത്തകര്‍ച്ച: നികുതി കൂട്ടി സൗദി

റിയാദ്: കോവിഡും എണ്ണവിലയിടിവും സൗദിയിലെ ജനങ്ങള്‍ക്കു ജീവിതഭാരം കൂട്ടുന്നു. വാറ്റ് മൂന്നിരട്ടിയായി. സര്‍ക്കാരില്‍നിന്നുള്ള അലവന്‍സ് തത്കാലം നിര്‍ത്തിവയ്ക്കും. വന്പന്‍ പ്രോജക്‌ടുകളിലെ 2600 കോടി ഡോളര്‍ (1.96 ലക്ഷം കോടി രൂപ) നിക്ഷേപം നീട്ടിവച്ചു.

ഉത്പന്നങ്ങളുടെ വില്പന നികുതി (വാറ്റ്) അഞ്ചുശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി. ജൂലൈ ഒന്നിന് ഇതു പ്രാബല്യത്തിലാകും.

സൗദി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷം മുന്പ് നല്‍കിത്തുടങ്ങിയതാണ് പ്രതിമാസം ആയിരം റിയാല്‍ (19,560 രൂപ) കോസ്റ്റ് ഓഫ് ലിവിംഗ് അലവന്‍സ്. à´œàµ‚ണ്‍ ഒന്നുമുതല്‍ ഇതു നല്‍കുന്നതല്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജഡാന്‍ അറിയിച്ചു. 15 ലക്ഷത്തോളം സൗദികള്‍ സര്‍ക്കാര്‍ ജോലിക്കാരായുണ്ട്. 1350 കോടി ഡോളര്‍ ഒരുവര്‍ഷം ഇതിനു ചെലവുണ്ട്. എന്നാല്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സിറ്റിസണ്‍ അക്കൗണ്ട് അലവന്‍സ് തുടരും.

ക്രൂഡ്‌ഓയില്‍ വില 30 ഡോളറിനടുത്തേക്ക് താണത് സൗദി അറേബ്യയുടെ സാന്പത്തിക കണക്കുകൂട്ടലുകളെല്ലാം തകര്‍ത്തിരുന്നു. രാജ്യത്തിന്‍റെ ഏറ്റവും വലിയ കയറ്റുമതി ഇനമാണ് ക്രൂഡ് ഓയില്‍. സൗദിഅറേബ്യയുടെ വിദേശനാണ്യശേഖരം ഒരുകൊല്ലംകൊണ്ട് 24 ശതമാനം കുറഞ്ഞു. ഈവര്‍ഷം ഹജ്ജ് അടക്കമുള്ള ഇസ്‌ലാമിക തീര്‍ഥാടനങ്ങള്‍ വിലക്കിയതും രാജ്യത്തിന്‍റെ വരുമാനത്തില്‍ സാരമായ കുറവുവരുത്തും. കോവിഡ് പ്രതിരോധച്ചെലവുകള്‍ ഇതിനു പുറമേയാണ്.

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറു രാജ്യങ്ങളും ഇക്കൊല്ലം സാന്പത്തികമാന്ദ്യത്തിലാകുമെന്നാണ് അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്) പ്രവചിക്കുന്നത്.

ആധുനികകാലത്തൊന്നും കണ്ടിട്ടില്ലാത്ത വ ലിയ പ്രതിസന്ധിയിലാണ് രാജ്യമെന്നു ധനമന്ത്രി പറഞ്ഞു. അനിശ്ചിതത്വത്തിന്‍റെ പ്രതിസന്ധി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
എണ്ണയില്‍നിന്നുള്ള വരുമാനം 24 ശതമാനം കുറഞ്ഞതോടെ ജനുവരി-മാര്‍ച്ചിലെ സര്‍ക്കാര്‍ വരവ് 22 ശതമാനം ഇടിഞ്ഞു. മൂന്നുമാസത്തെ ബജറ്റ് കമ്മി 3400 കോടി റിയാല്‍ (68000 കോടി രൂപ) ആയി.

Related News