Loading ...

Home Gulf

കോവിഡ് സര്‍ട്ടിഫിക്കറ്റ്: പ്രവാസികളുടെ ചാര്‍ട്ടേഡ് വിമാന യാത്ര പ്രതിസന്ധിയിലാകുന്നു

സൗദി à´…റേബ്യയില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നതിന് കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്ര പ്രതിസന്ധിയിലായി. കേരളത്തിന്‍റെ ആവശ്യ പ്രകാരമാണ് എംബസി ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത് . സൌദിയില്‍ നിന്നും 48 മണിക്കൂറിനകം ഫലം ലഭിക്കാത്തതും സ്വകാര്യ മേഖലയിലെ കോവിഡ് ടെസ്റ്റിനുള്ള വന്‍തുകയും പലരുടേയും യാത്ര മുടക്കും.ഇരുപതോളം ചാര്‍ട്ടേഡ് വിമാനങ്ങളാണ് സൌദിയില്‍ നിന്നും അടുത്തയാഴ്ച പുറപ്പെടാനിരുന്നത്. ഇതിനിടയിലാണ് കേരളത്തിന്‍റെ പുതിയ നിബന്ധന പാലിക്കാന്‍ എംബസി ഉത്തരവിറക്കിയത്. കോവിഡ് ടെസ്റ്റ് എങ്ങനെ നടത്തണമെന്ന കാര്യം എംബസി ഉത്തരവിലും വ്യക്തമല്ല. മൂന്ന് ദിവസം മുതല്‍ ഒരാഴ്ചവരെയെടുക്കും സൌദിയില്‍ കോവിഡ് ഫലം ലഭിക്കാന്‍.റാപ്പിഡ് ടെസ്റ്റും ആന്‍റിബോഡി പരിശോധനയും പ്രോത്സാഹിപ്പിക്കാത്ത സൌദിയില്‍ പിസിആര്‍ ടെസ്റ്റ് മാത്രമാണ് ലഭ്യം. വരുന്ന രണ്ടാഴ്ചത്തേക്ക് സൌദിയിലെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനുള്ള അപ്പോയിന്‍റ്മെന്‍റ് നല്‍കിക്കഴിഞ്ഞു. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് കോവിഡ് ടെസ്റ്റും നടത്തില്ല. സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് മുപ്പതിനായിരം രൂപ മുതല്‍ മുകളിലേക്കാണ് ചിലവ്. ഫലത്തില്‍ വിമാനടിക്കറ്റും കോവിഡ് ടെസ്റ്റുമടക്കം ഒരു ലക്ഷം രൂപയോളം വരും ഒരാളുടെ യാത്രാ ചെലവ്. സാധാരണക്കാരനിത് താങ്ങില്ല. പുതിയ ഉത്തരവോടെ പണം വാങ്ങിയ ട്രാവല്‍സുകളും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.

സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചിരുന്നു.

Related News