Loading ...

Home Gulf

10 ലക്ഷം വിദേശികളെ ഒഴിവാക്കാൻ കുവൈത്ത്

കുവൈറ്റില്‍ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണെന്നും സ്വദേശി-വിദേശി അനുപാതത്തിലെ à´ˆ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ 1.68 ലക്ഷം താമസകുടിയേറ്റ നിയമ ലംഘകര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷം പേരെ ഒഴിവാക്കാന്‍ കുവൈറ്റ് ആലോചിക്കുന്നു. 3 മാസത്തിനകം നടപടി ശക്തമാക്കുമെന്ന് പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ് എംപി പറഞ്ഞു. വിദേശികള്‍ക്ക് എതിരല്ലെങ്കിലും ഇത്രയും പേരെ ഉള്‍ക്കൊള്ളാനാകില്ല. സ്വദേശിവല്‍കരണം ശക്തമാക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ കാലാവധി കഴിഞ്ഞ കരാര്‍ തൊഴിലാളികളെയും തിരിച്ചയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശികളില്‍ ബിരുദ ധാരികളെ മാത്രം പരിഗണിക്കുക, അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കുക, സര്‍ക്കാര്‍ ജോലിയിലും കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം പരിഗണിക്കുക, മൊത്തം വിദേശികളുടെ 30%-ല്‍ കൂടുതല്‍ ഒരു രാജ്യക്കാര്‍ ആകരുത്. ഇവയൊക്കെയാണ് സമിതിയുടെ മറ്റു നിര്‍ദേശങ്ങള്‍. കുവൈത്തിലെ പ്രവാസികളില്‍ ഇന്ത്യക്കാരാണ് കൂടുതലുള്ളത്. 10 ലക്ഷത്തോളം ഇന്ത്യാക്കാരാണ് കുവൈത്തിലുള്ളത്. ഫിഷറീസ്, ഖനന മേഖലകളില്‍ 2024 ആകുമ്പോഴേക്കും  35% സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഒമാനും ആലോചിക്കുന്നു. ഫിഷറീസ് മേഖലയില്‍ നിലവില്‍ 15%, ഖനന രംഗത്ത് 24% സ്വദേശികളേ ഇപ്പോഴുള്ളൂ. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികള്‍ ജോലിചെയ്യുന്ന ഹോം ഡെലിവറി മേഖല പൂര്‍ണമായും സ്വദേശിവല്‍കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയില്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഈയിടെ പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയിരുന്നു.

Related News