Loading ...

Home Gulf

2021ലെ പൊതുബജറ്റ്; വന്‍കിട പദ്ധതികള്‍ക്കായി 7200 കോടി റിയാല്‍

ദോഹ: 2021ലെ പൊതുബജറ്റിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അംഗീകാരം. 2021 ജനുവരി ഒന്നു മുതല്‍ പൊതുബജറ്റ് പ്രാബല്യത്തില്‍ വരും.

19470 കോടി റിയാലിെന്‍റ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 16010 കോടി റിയാലിെന്‍റ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ധനമന്ത്രി അലി ശെരീഫ് അല്‍ ഇമാദി പറഞ്ഞു.എണ്ണ വില ബാരലിന് ശരാശരി 40 ഡോളര്‍ അടിസ്ഥാനമാക്കിയാണ് പൊതുബജറ്റ് തയാറാക്കിയിരിക്കുന്നതെന്നും അല്‍ ഇമാദി കൂട്ടിച്ചേര്‍ത്തു. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തിെന്‍റ സമ്ബദ്വ്യവസ്ഥയെ ബാധിക്കാത്ത രീതിയിലും സാമ്ബത്തിക സന്തുലനം നിലനിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതുമാണ് പുതിയ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലെ ബജറ്റില്‍ 19470 കോടി റിയാലിെന്‍റ ചെലവാണ് കണക്കാക്കപ്പെടുന്നത്. 34600 കോടി റിയാലിെന്‍റ കമ്മി ബജറ്റാണിത്.

ലഭ്യമായ േസ്രാതസ്സുകളില്‍ നിന്ന് കമ്മി നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ കടപ്പത്രങ്ങള്‍ പുറത്തിറക്കി അവയെ ആശ്രയിക്കേണ്ടിവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2022ലെ ഫിഫ ലോകകപ്പ് പദ്ധതികള്‍, വിവിധ മേഖലകളിലായി നടന്നു കൊണ്ടിരിക്കുന്ന വികസന നവീകരണ പദ്ധതികള്‍, പുതിയ പദ്ധതികള്‍ എന്നിവയെല്ലാം ബജറ്റിലുള്‍പ്പെടും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ 1740 കോടി റിയാലും ആരോഗ്യ മേഖലയില്‍ 1650 കോടി റിയാലും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2021ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതികളുള്‍പ്പെടുത്തിയാണ് ആരോഗ്യ മേഖലയെ പരിഗണിച്ചിരിക്കുന്നത്. രാജ്യത്തിെന്‍റ സാമ്ബത്തിക വൈവിധ്യവത്കരണം, വളര്‍ച്ച എന്നിവക്ക് പിന്തുണ ആവശ്യമായ സാമ്ബത്തിക, വ്യാവസായിക, ലോജിസ്റ്റിക്സ് മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുക എന്നിവക്കും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ശമ്ബള, ആനുകൂല്യ വ്യവസ്ഥയില്‍ 5790 കോടി റിയാലാണ് വകയിരുത്തിയിരിക്കുന്നത്. 2020ലെ ബജറ്റില്‍ നിന്നും 1.9 ശതമാനം കുറവാണിത്. 5900 കോടി റിയാലായിരുന്നു കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ നീക്കിവെച്ചിരുന്നത്. കോവിഡ്-19 പശ്ചാലത്തലത്തില്‍ സ്വീകരിച്ച പരിഷ്കരണ നടപടികളുടെ ഫലമാണ് ശമ്ബള, ആനുകൂല്യങ്ങളുടെ ഇടിവിന് കാരണം. നിലവിലെ ചെലവുകള്‍ക്കായി 6070 കോടി റിയാലാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 4.7 ശതമാനത്തിെന്‍റ വര്‍ധനവാണ് ഇതിലുണ്ടായത് (5800 കോടി റിയാല്‍- 2020). പൂര്‍ത്തിയായ പുതിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍, ലോകകപ്പ് പദ്ധതികളുടെയും പരിപാടികളുടെയും തുടര്‍ച്ച എന്നിവയാണ് ചെലവ് വര്‍ധിച്ചതിന് പിന്നില്‍. ചെറുകിട ചെലവുകള്‍ക്കായി 400 കോടി റിയാലാണ് പുതിയ പൊതുബജറ്റ് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 350 കോടി റിയാലായിരുന്നു. അതേസമയം, വന്‍കിട പദ്ധതികള്‍ക്ക് ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത് 7210 കോടി റിയാലാണ്. 9000 കോടി റിയാലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നത്. വിവിധ മേഖലകളിലായി പ്രത്യേകിച്ച്‌ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത മേഖകളിലെയും ലോകകപ്പ് പദ്ധതികളിലെയും വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കുറവ് വന്നിരിക്കുന്നത്. പൊതുബജറ്റില്‍ 16010 റിയാലിെന്‍റ വരവാണ് പ്രതീക്ഷിക്കുന്നത്. 2020ല്‍ 21100 റിയാലിെന്‍റ വരവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്ന് എണ്ണ വില ബാരലിന് 55 ഡോളര്‍ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയിരുന്നത്. ഈ വര്‍ഷം 40 ഡോളര്‍ അടിസ്ഥാനമാക്കിയാണ് പൊതുബജറ്റ്.

കോവിഡ്-19 പ്രതിസന്ധി കമ്ബനികളെ പ്രതികൂലമായി ബാധിച്ചതിനാല്‍ വരുന്ന വര്‍ഷം കോര്‍പറേറ്റ് നികുതി വരുമാനത്തില്‍ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു വരുമാനത്തില്‍ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള വരുമാനത്തിെന്‍റ തോത് 24 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News