Loading ...

Home Gulf

വിസ നിയന്ത്രണം; സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു

മസ്കത്ത്: യു.എ.ഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിരോധിച്ചതോടെ യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഒമാനിലേക്കും ഒമാനില്‍നിന്ന് സൗദി അറേബ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. നിരോധനം കാരണം ജോലി ആവശ്യവും മറ്റുമായി അടിയന്തരമായി സൗദിയില്‍ എത്തേണ്ട നിരവധി പേര്‍ ഒമാനില്‍ എത്തിയിട്ടുണ്ട്.
പലരും കഴിഞ്ഞ ദിവസങ്ങളിലായി സൗദിയിലേക്ക് പോവുകയും ചെയ്തു. ഇത്തരക്കാര്‍ വിസിറ്റ് വിസയില്‍ എത്തി 14 ദിവസം ഒമാനില്‍ തങ്ങിയാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. 14 ദിവസത്തിനുള്ളില്‍ യു.എ.ഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് പ്രവേശന വിലക്കുള്ളതിനാലാണ് 14 ദിവസം ഒമാനില്‍ തേങ്ങണ്ടിവരുന്നത്. ഇന്ത്യയില്‍നിന്ന് നേരിട്ടും യു.എ.ഇയില്‍ നിന്നുമാണ് ആളുകള്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള സൗദി യാത്രക്കാര്‍ ഒമാന്‍ വഴി കടന്നുപോവുന്നതിനാല്‍ ഇന്ത്യന്‍ സെക്ടറില്‍നിന്ന് ഒമാനിേലക്കുള്ള നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളില്‍നിന്ന് ഒമാനിേലക്ക് വണ്‍േവക്ക് 120 റിയാലിനു മുകളിലാണ് വിമാന കമ്ബനികള്‍ ഇൗടാക്കുന്നത്. യു.എ.ഇയില്‍നിന്ന് ഒമാനിലേക്കുള്ള നിരക്കുകളും ഇതുവരെ 100 റിയാലിനു മുകളിലാണ്. സലാം എയര്‍ അടുത്തിടെ നിരക്ക് കുറച്ചതൊഴിച്ചാല്‍ മറ്റ് വിമാന കമ്ബനികെളല്ലാം ഉയര്‍ന്ന നിരക്കാണ് യു.എ.ഇയില്‍നിന്ന് ഒമാനിലേക്ക് ഇൗടാക്കുന്നത്. ഒമാനില്‍നിന്ന് സൗദിയിലേക്കും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണുള്ളത്. 190 റിയാലിനു മുകളിലാണ് നിലവില്‍ ടിക്കറ്റ് നിരക്കുകള്‍. നിലവില്‍ യു.എ.ഇയില്‍നിന്നോ ഇന്ത്യയില്‍നിന്നോ ഒമാന്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ നല്ല സംഖ്യതന്നെ മുടക്കേണ്ടിവരും. യു.എ.ഇയില്‍നിന്നോ ഇന്ത്യയില്‍നിന്നോ ഒമാനിലേക്ക് വരുന്നതിനു മുമ്ബുള്ള പി.സി.ആര്‍, ഒമാനില്‍ ഇറങ്ങുേമ്ബാഴുള്ള പി.സി.ആര്‍ ടെസ്റ്റ്, ക്വാറന്‍റീന്‍ അവസാനിപ്പിച്ച്‌ സൗദിയിലേക്ക് പുറപ്പെടുേമ്ബാഴുള്ള പി.സി.ആര്‍ ടെസ്റ്റ്, സൗദി-ഒമാന്‍ വിസ ചാര്‍ജ്, ഒമാനിലെ താമസ, ഭക്ഷണ ചെലവ്, വിമാനത്താവളത്തില്‍ പോകാനും വരാനുമുള്ള ടാക്സി ചെലവുകള്‍, വിമാന ടിക്കറ്റ് നിരക്കുകള്‍ എന്നിവ കണക്കാക്കിയാല്‍ ചെലവ് 500 റിയാല്‍ കടക്കും. സൗദി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ഒമാനിലെ ട്രാവല്‍ ഏജന്‍റുകളും ഹോട്ടലുകളും ഒമാനില്‍ കൂടി കടന്നുപോവുന്ന യാത്രക്കാര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. 15 ദിവസത്തെ ഭക്ഷണവും താമസവുമാണ് വിവിധ ഹോട്ടലുകള്‍ പാക്കേജില്‍ നല്‍കുന്നത്. എയര്‍പോര്‍ട്ടില്‍നിന്ന് ആളെ എടുക്കലും തിരിച്ച്‌ വിടലും പി.സി.ആര്‍ എടുക്കാന്‍ സൗകര്യമൊരുക്കലും അടക്കമുള്ള പാക്കേജുകള്‍ നല്‍കുന്നവരുമുണ്ട്. സൗദിയില്‍ േപാകാന്‍ ഇന്ത്യയില്‍നിന്നും യു.എ.ഇയില്‍നിന്നും എത്തുന്നവര്‍ക്ക് ഭക്ഷണവും താമസവും അടക്കമുള്ള പാക്കേജാണ് നല്‍കുന്നതെന്ന് വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടല്‍ മാനേജിങ് ഡയറക്ടര്‍ അശ്വിന്‍ പറഞ്ഞു. അഞ്ചുനേരം ഭക്ഷണത്തോടു കൂടിയ സിംഗ്ള്‍ റൂമിന് 15 റിയാലാണ് ഇൗടാക്കുന്നത്. രണ്ടു പേരാണ് റൂമില്‍ തങ്ങുന്നതെങ്കില്‍ 18 റിയാലാണ് നിരക്കെന്നും അശ്വിന്‍ പറഞ്ഞു. പി.സി.ആര്‍, വിമാനത്താവളത്തില്‍നിന്ന് എടുക്കലും കൊണ്ടുപോയി വിടലും അടക്കം പാക്കേജുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാവല്‍ ഏജന്‍സികളും പാക്കേജുകളുമായി രംഗത്തുണ്ട്. വിസ, താമസം, ഭക്ഷണം, ടിക്കറ്റ്, പി.സി.ആര്‍ എന്നിവയാണ് ഏജന്‍സി പാക്കേജുകളിലും ഉള്ളത്. വിവിധ സേവനങ്ങളുമായി തങ്ങള്‍ക്ക് പാക്കേജുണ്ടെന്ന് ഇബ്രിയിലെ ഫഉൗദ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ജമാല്‍ ഹസന്‍ പറഞ്ഞു. 200 റിയാലിന് 15 ദിവസത്തെ ഭക്ഷണം, താമസം, വിസ, വിമാനത്താവളത്തില്‍ നിന്നുള്ള സ്വീകരണം, സൗദിയിേലക്കുള്ള പി.സി.ആര്‍ എന്നീ സേവനങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും സൗദി ഏര്‍പ്പെടുത്തിയ യാത്രനിരോധനം ഒമാനിലെ ട്രാവല്‍ മേഖലയിലുള്ളവര്‍ക്കും ഹോട്ടല്‍ മേഖലക്കും പുതിയ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്.

Related News