Loading ...

Home Gulf

ഇന്ത്യ സൗദി വിമാന സര്‍വീസില്‍ അനിശ്ചിതത്വം തുടരുന്നു

സൗദിയിലേക്ക് വരാനായി ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവര്‍ പാസ്പോര്‍ട്ട് നമ്ബര്‍ രേഖയായി സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി. ആധാര്‍ നമ്ബറിന് പകരം വാക്സിന്‍ രജിസ്ട്രേഷന്‍ സമയത്ത് തന്നെ പാസ്പോര്‍ട്ട് നമ്ബര്‍ നല്‍കുന്നതോടെ സൗദിയിലെത്തുമ്ബോഴുള്ള സാങ്കേതിക തടസ്സം ഒഴിവാകും. ഇന്ത്യയും സൗദിയും തമ്മിലുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിന് ഉന്നത തല ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് നിലവിലെ വിമാന വിലക്കിന് കാരണമെന്നും എംബസി അറിയിച്ചു.ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് വിവരങ്ങള്‍ പങ്കുവെച്ചത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച്‌ സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും എംബസി ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. à´•àµ‡à´¸àµà´•à´³àµâ€ പെട്ടെന്ന് വര്‍ധിച്ചതാണ് ഇന്ത്യാ-സൗദി വിമാന വിലക്കിന് കാരണം. സൗദിയിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇതര വഴികള്‍ ഉപയോഗപ്പെടുത്തി വരാം. നിലവിലെ സാഹചര്യത്തില്‍ സൗദിയിലേക്ക് വരുന്നവര്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കണം.സൗദി അംഗീകരിച്ച വാക്സിന്‍ സ്വീകരിക്കാതെ എത്തുന്നവര്‍ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനിക വാക്സിനും കോവിഷീല്‍ഡും ഒന്നാണ്. കോവിഷീല്‍ഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീള്‍ഡും, ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഒട്ടും ആശങ്കയില്ലാതെ കോവിഷീള്‍ഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡര്‍ പറഞ്ഞുവാക്സിനെടുക്കുന്നവര്‍ പാസ്പോര്‍ട്ടാണ് രേഖയായി നാട്ടില്‍ നല്‍കേണ്ടത് . ആധാര്‍ നമ്ബര്‍ നല്‍കിയാല്‍ സൗദി വിമാനാത്താവളങ്ങളില്‍ സാങ്കേതിക തടസ്സമുണ്ടാകും. സൗദിയില്‍ അംഗീകാരമില്ലാത്ത കോവാക്സിന്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. à´ˆ വിഷയത്തില്‍ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. 1500 ലേറെ ഇന്ത്യക്കാര്‍ ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പൂര്‍ണമായി എത്തിക്കാനും ശ്രമം തുടരുകയാണ്. കോവിഡ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രമാണ് കോസ്‍വേ വഴി കടത്തി വിടുന്നത്. ഇന്ത്യയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനായതിന് സൗദി ഭരണകൂടത്തോട് അംബാസിഡര്‍ നന്ദി പ്രകടിപ്പിച്ചു. ഇന്ത്യക്കാര്‍ക്കും ഇത്തവണ ഹജ്ജില്‍ അവസമുണ്ടാകുമെന്നും വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് അറിയിക്കുമെന്നും അംബാസിഡര്‍ അറിയിച്ചു.

Related News