Loading ...

Home Gulf

യു.എ.ഇയില്‍ പുതിയ നിയമം; മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കാം

ദുബൈ: മന്ത്രിമാര്‍ക്കെതിരെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കാനും അന്വേഷണം നടത്താനും അവസരം നല്‍കുന്ന പുതിയ നിയമം യു.എ.ഇ അവതരിപ്പിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിയമത്തിന് അംഗീകാരം നല്‍കി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് നിയമം നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

കുറ്റക്കാരെന്ന് കണ്ടെത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് യാത്രാനുമതി നിഷേധിക്കാനും സ്വത്ത് മരവിപ്പിക്കാനുമുള്ള അവകാശം അറ്റോണി ജനറലിനുണ്ടാകും. ഭരണപരവും സാമ്പത്തികവുമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാം. വീഴ്ച കണ്ടെത്തിയാല്‍ മന്ത്രിയെ ശാസിക്കാനും ചുമതലയില്‍നിന്ന് പുറത്താക്കാനും ആനുകൂല്യം തടയാനും നിയമം വ്യവസ്ഥചെയ്യുന്നു.

എല്ലാവരില്‍നിന്നും പരാതി സ്വീകരിക്കാന്‍ അവകാശം പ്രോസിക്യൂട്ടര്‍ക്കുണ്ടാകും. എന്നാല്‍, തുടര്‍നടപടികള്‍ക്ക് സുപ്രീം കൗണ്‍സിലിെന്‍റ അനുമതി തേടണം. അനുമതിയില്ലാതെ മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോയുള്ള അധികാരം പ്രോസിക്യൂട്ടര്‍ക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി ലഭിച്ചാല്‍ പ്രോസിക്യൂട്ടര്‍ മന്ത്രിസഭയെ അറിയിക്കണം. അതേസമയം, മന്ത്രിക്കെതിരായ പരാതിയാണെങ്കില്‍ വിവരം രഹസ്യസ്വഭാവത്തില്‍ കാബിനറ്റിെന്‍റ ചുമതലയുള്ള മന്ത്രിയെ അറിയിക്കണം. നിലവില്‍ മുഹമ്മദ് അല്‍ ഗര്‍ഗാവിക്കാണ് കാബിനറ്റിന്റെ  ചുമതല. അന്വേഷണവുമായി മുന്നോട്ടുപോകണോ എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കാബിനറ്റ് മന്ത്രി തീരുമാനിക്കും. അന്വേഷണം തുടരാനാണ് തീരുമാനമെങ്കില്‍ വിവരം പ്രധാനമന്ത്രിയെ അറിയിക്കണം. അനുമതി ലഭിച്ചാല്‍ നിയമബിരുദം നേടിയ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കും അന്വേഷണം നടത്തുക. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അറ്റോണി ജനറല്‍ റിപ്പോര്‍ട്ട് കാബിനറ്റ്കാര്യ മന്ത്രിക്ക് കൈമാറും. à´ˆ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചശേഷം അദ്ദേഹത്തിന്റെ  അനുമതിയോടെയാകും തുടര്‍നടപടികളുമായി മുന്നോട്ടുപോകുക. പരാതിയുമായി മുന്നോട്ടുപോകേണ്ടെന്നാണ് അറ്റോണി ജനറലിന്റെ  തീരുമാനമെങ്കിലും വിവരം കാബിനറ്റ് കാര്യമന്ത്രിയെയും പ്രധാനമന്ത്രിയെയും അറിയിക്കണം.

Related News