Loading ...

Home Gulf

കാര്‍ബണ്‍ പുറന്തള്ളല്‍ 2060ല്‍ പൂജ്യത്തിലെത്തിക്കും;സൗദി

റിയാദ്: സൗദിയുടെ കാര്‍ബണ്‍ വാതക പുറന്തള്ളല്‍ 2060ല്‍ പൂജ്യത്തിലെത്തിക്കുമെന്ന് ഭരണനിയന്താവായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സൗദി ഗ്രീന്‍ഹൗസ് ഇനിഷ്യേറ്റീവ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്‌ട്ര എണ്ണവിപണിയുടെ സ്ഥിരതയ്ക്കു കോട്ടം വരുത്താതെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ബണ്‍ വാതകങ്ങള്‍ക്കു പ്രധാന കാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കുന്നില്‍ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാമതാണ് സൗദി.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സുപ്രധാന ചര്‍ച്ചകള്‍ക്കായി മാസാവസാനം സ്കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ അന്തരാഷ്‌ട്ര ഉച്ചകോടി(സിഒപി26) ആരംഭിക്കുന്നതിനു മുന്പാണ് സൗദിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. പുറന്തള്ളല്‍ 2050ല്‍ പൂജ്യത്തിലെത്തിക്കാനാണ് യുഎസിലെ ബൈഡന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.

ചൈനയ്ക്കും ഇന്ത്യക്കും ഇതിനോട് അനുകൂല മനോഭാവമില്ല.
മറ്റൊരു പ്രധാന എണ്ണയു ത്പാദന രാജ്യമായ റഷ്യയുടെ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Related News