Loading ...

Home Gulf

അമേരിക്കയുടെ നാറ്റോ ഇതര സഖ്യ പദവിയിലേക്ക് ഖത്തര്‍

ദോഹ: നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയിലേക്ക് ഖത്തറിനെ നിര്‍ദേശിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മൂന്നു ദിവസത്തെ പര്യടനത്തിനിടയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഖത്തറിനെ പ്രധാന സൗഹൃദ രാഷ്ട്രമെന്ന നിലയില്‍ നാറ്റോ ഇതര സഖ്യരാജ്യ പദവിയിലേക്ക് നിര്‍ദേശിച്ചത്.

അമേരിക്കയുമായുള്ള ദീര്‍ഘകാലത്തെയും സൗഹൃദവും നയന്ത്ര പ്രധാന്യവും പരിഗണിച്ചാണിത്. ഇക്കാര്യം കോണ്‍ഗ്രസിനോട് നിര്‍ദേശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

നാറ്റോ ഇതര സഖ്യപദവിയിലേക്ക് മാറുന്നതോടെ അമേരിക്കയുമായി സാമ്ബത്തിക, സൈനിക മേഖലകളില്‍ പ്രത്യേക പദവിയും ആനുകൂല്യങ്ങള്‍ക്കും ഖത്തറിന് അര്‍ഹതയുണ്ടാവും. പ്രതിരോധ ഇടപാടുകള്‍, സുരക്ഷാ സഹകരണം, ആയുധ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഖത്തറിന് മുന്‍ഗണന ലഭിക്കും.

അമേരിക്കയുമായി നയതന്ത്ര-സാമ്ബത്തിക മേഖലകളിലെ അടുത്ത ബന്ധത്തിന്‍റെ പ്രതീകമായാണ് പ്രധാന നാറ്റോ ഇതര സഖ്യ പദവി നല്‍കുന്നത്. സൗഹൃദരാജ്യങ്ങളോടുള്ള അമേരിക്കയുടെ ബഹുമാനവും ആദരവുമാണ് ഇതുവഴി പ്രകടിപ്പിക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍നിന്നും അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യമായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. 2004ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് സര്‍ക്കാര്‍ കുവൈത്തിനെ ഉള്‍പ്പെടുത്തിയിരുന്നു. മറ്റൊരു രാജ്യം ബഹ്റൈനാണ്.

പ്രാധാന നാറ്റോ ഇതര സഖ്യങ്ങളുടെ പട്ടികയിലെ 19-ാമത്തെ രാജ്യമാണ് ഖത്തര്‍. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ 2019ല്‍ ബ്രസീലിനെ ഉള്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് പട്ടികയിലേക്ക് പുതിയ നിര്‍ദേശം.

Related News