Loading ...

Home Gulf

ഹൂതി ആക്രമണങ്ങള്‍ക്കെതിരെ യു.എ.ഇക്ക് സഹായവുമായി ഫ്രാന്‍സും; റാഫാല്‍ ജെറ്റുകള്‍ അയക്കും

ദുബൈ: ഹൂതി ആക്രമണങ്ങള്‍ നേരിടുന്നതിന് യു.എ.ഇക്ക് സഹായവുമായി ഫ്രാന്‍സും രംഗത്ത്. യു.എ.ഇയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ പങ്കാളിയാകുമെന്ന് ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി ട്വിറ്ററിലൂടെ അറിയിച്ചു.ജനുവരിയില്‍ യു.എ.ഇ ഗുരുതര ആക്രമണത്തിന് ഇരയായെന്നും ഈ സാഹചര്യത്തില്‍ തങ്ങളുടെ സുഹൃദ് രാജ്യത്തോട് ഐക്യദാര്‍ഡ്യം അറിയിക്കുന്നതിന് സൈനിക സഹായം നല്‍കുമെന്നുമാണ് ഫ്രഞ്ച് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമായും വ്യോമാതിര്‍ത്തിയുടെ സംരക്ഷണത്തിനാണ് ഫ്രാന്‍സ് സഹായം ലഭ്യമാക്കുക.

ഇതിനായി റാഫാല്‍ ജെറ്റുകള്‍ വിന്യസിക്കുമെന്നും ഇമാറാത്തിന്‍റെ സൈനിക വ്യൂഹവുമായി സഹകരിച്ച്‌ അല്‍ ദഫ്ര വ്യോമതാവളത്തില്‍ നിന്ന് നീക്കം നടത്തുമെന്നും അറിയിച്ചു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കണ്ടെത്തുകയും തകര്‍ക്കുകയും ചെയ്യാനാണ് ഫ്രാന്‍സിന്‍റെ സഹായം ഉപകാരപ്പെടുക. ഇ

ക്കഴിഞ്ഞ വ്യാഴാഴ്ചയും ഹൂതികള്‍ അബൂദബിക്ക് നേരെ ആക്രമണ ശ്രമം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് ഹൂതി ആക്രമണം പ്രതിരോധിക്കുന്നതിന് യു.എ.ഇക്ക് സഹായവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലും നല്‍കുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ വ്യക്തമാക്കിയത്. അഞ്ചാം തലമുറ യുദ്ധവിമാനവും യു.എസ്.എസ് കോള്‍ മിസൈല്‍ പ്രതിരോധ സംവിധാനവും യു.എസ് നല്‍കിയിട്ടുണ്ട്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാനുമായി ഫോണ്‍ സംഭാഷണം നടത്തിയ ശേഷമാണ് പ്രതിരോധ സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയത്.

ജനുവരി 17ന് അബൂദബിയിലെ അഡ്നോക് കേന്ദ്രത്തിലും വിമാനത്താവള നിര്‍മാണ മേഖലയിലും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ മൂന്നുപേര്‍ പേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

Related News